Tuesday, December 27, 2011

ച്ചുനുച്ചിട്ട ചോഴി

ഏട്ടനും ഞാനും
വൈക്കതഷ്ടമി നാളില്‍ ഞാനൊരു വഞ്ചിക്കാരിയെ കണ്ടു
വാകപ്പൂമര ചോട്ടില്‍ നിന്നപ്പോള്‍
വള കിലുക്കം കേട്ടു;

റേഡിയോ പാട്ട് കേട്ടു കൊണ്ട് അച്ഛന്റെ ഷേവിംഗ് തുടര്‍ന്നു (ഞാന്‍ പപ്പാ, അപ്പ, പപ്പൂസ്, അപ്പുസ് ) എന്നൊക്കെ വിളിക്കും

കട്ടിലില്‍ കിടന്നു ഞാന്‍ അലറി വിളിച്ചു...ഒട്ടും വാശി ഇല്ലാത്ത കുട്ടി ആയിരുന്നത് കൊണ്ട്... രാവിലെ ഞാന്‍ കട്ടിലില്‍ നിന്ന് എനീക്കാറില്ല... ആരേലും വന്നു പൊക്കിക്കൊണ്ട് പോണം... എന്റെ ഈ അലര്‍ച്ച ആയിരുന്നു അപ്പുറത്തെ റൂമുകാരുടെ അലാറം... അതിനവര്‍ എന്നോട് നന്ദി പറയേണ്ടതാണ്.. എന്നും രാവിലെ ഞാന്‍ അവരെ കൃത്യ സമയത്ത് വിളിചെഴുനേല്‍പ്പിച്ചിരുന്നു... ഏട്ടനെ സ്കൂളില്‍ വിടാനുള്ള തിരക്കില്‍ അമ്മ അച്ഛനെ വാതോരാതെ ശകാരിച്ചു ... നിങ്ങളാ പൂത്താങ്കിരി യെ കൊണ്ട് മുഖം കഴുകിപ്പിക്ക്... ( പൂത്താങ്കിരി എന്ന് വിളിച്ചത് ഈ എന്നെ ) ഞാന്‍ സഹിക്കുമോ... കട്ടയ്ക്കടുത്തില്ല... കീറല്‍ തുടര്‍ന്നു... അങ്ങനെ മുണ്ടൂര്‍ ഗ്രാമം ഉണര്‍ന്നു... എല്ലാരും അവരവരുടെ ജോലികളില്‍ ഏര്‍പെട്ടു

ഞാന്‍ ജനിച്ചതിനു ശേഷം ഞങ്ങള്‍ അച്ഛനോടൊപ്പം പാലക്കാടെക്ക് വന്നു... അവിടെയാണ് പപ്പ ജോലി ചെയ്തിരുന്നത് ... മുണ്ടൂര്‍ ഫോറെസ്റ്റ് ക്വോര്ട്ടേഴ്സില് താമസിച്ചു ... ലോഹിത ദാസ്‌ സിനിമകളിലെ പോലെ ഒരു തനി നാടന്‍ ഗ്രാമം... ഭൂരിപക്ഷം ജനങ്ങളും കൃഷിയും അനുബന്ധ ജോലികളുമായി കഴിച്ചു കൂടുന്നവര്‍ ... വീട്ടില്‍ അമ്മയെ സഹായിക്കാന്‍ അടുത്ത വീടിലെ സുലോചന ചേച്ചി വന്നിരുന്നു ... ഞാന്‍ അവരെയും അമ്മെ എന്നാണ് വിളിച്ചിരുന്നത്‌... അവരുടെ മക്കളായ സതീശേട്ടനും സരിജ ചേച്ചിയും ... അവരുടെ അച്ഛന്‍ ആയിരുന്നു എന്റെ ലോക്കല്‍ ഗാര്‍ഡിയന്‍ (അദ്ദേഹത്തെയാണ് ഞാന്‍ അച്ഛന്‍ എന്ന് വിളിച്ചിരുന്നത്‌ )... എല്ലാ ചായ കടകളിലും എന്നെ അച്ഛന്‍ കൊണ്ടുപോകുമായിരുന്നു.. കള്ളുഷാപ്പുകളില്‍ വരെ കൊണ്ട് പോയിട്ടുണ്ടെന്നാണ് എന്റെ അറിവ്... പിന്നീട് ആ അച്ഛന്‍ ആ അമ്മയേം മക്കളേം വിട്ടു വേറെ ഏതോ സ്ത്രീയുമായി ഒളിച്ചോടി... ഇന്നും എവിടെയാണെന്ന് ഒരു അറിവുമില്ല... ഇന്നായിരുന്നേല്‍ ഞാന്‍ ഉപദേശിക്കുമായിരുന്നു (അത് പേടിച്ചിട്ടാണോ അന്നേ നാട് വിട്ടത് എന്ന് അറിയില്ല )
പിന്നീടു സുലു അമ്മയും മക്കളും ഒറ്റയ്ക്കായിരുന്നു... ഞങ്ങടെ വീടിലെ ജോലി കൊണ്ട് മാത്രം ജീവിച്ചു പോകില്ലാന്നുകണ്ടു തുടങ്ങിയപ്പോള്‍.. അവര്‍ വേറെ ജോലിക്ക് പോയി തുടങ്ങി...ഇന്നാലും ഇടയ്ക്ക് വന്നു സഹായിക്കും... ഞാന്വളരെ നല്ല സ്വഭാവം ആയിരുന്നത് കൊണ്ട്... എന്നെ കൊണ്ട് ഒരു ജോലിയും ചെയ്യാന്പറ്റില്ലായിരുന്നുത്രേ...

മെല്ലെ മെല്ലെ ഞാന്അമ്മേടെ ഒക്കത്ത് നിന്ന് താഴെ ഇറങ്ങി തുടങ്ങി... അന്നൊക്കെ എന്നെ ഏറ്റവും വേദനിപ്പിചിരുന്നത്... എന്റെ അമ്മയും പപ്പയും വേറെ ഏതേലും കുട്ടികളെ എടുക്കുമ്പോള്ആയിരുന്നു... പപ്പേടെ കൂട്ടുകാരന്റെ മകള്രേഖ വരുമ്പോള്അമ്മ അവളെ എടുത്തു കൊഞ്ചിക്കും... കുഞ്ഞു ഹൃദയം പിടയും... അതാരും കാണാറില്ല... അവരെന്നെ ഒളി കണ്ണിട്ടു നോക്കും... കുഞ്ഞു ചുണ്ടുകള്പിളരും... കന്നുനീരുകള്ധാരയായി ഒഴുകും..

അന്ന് മുതല്ഞാന്രേഖയെ ശത്രുവായി പ്രഖ്യാപിച്ചു... അടുത്ത ശത്രു എന്റെ ഏട്ടന്ആയിരുന്നു... ഏട്ടനെ ഞാന്അമ്മേടെ മടിയില്നിന്ന് വലിച്ചു താഴെ ഇട്ടു (ഇന്നതില്ഞാന്ഖേദം പ്രകടിപ്പിക്കുന്നു ) ചെറിയ നഖം കൊണ്ട് ഞാന്അവനെ നുള്ളി നോവിച്ചു... തരം കിട്ടുമ്പോള്ആരും കാണാതെ അവനും എന്നെ നുള്ളി ഇരുന്നു...

എന്നക്ഷരം എനിക്ക് സംസാരിക്കാന്കിട്ടില്ലായിരുന്നു... എന്നായിരുന്നു പറയുക... സമയത്താണ് കുണുക്കിട്ട കോഴി ഫിലിം റിലീസ്ആയതു... അമ്മേടെ ആഗ്രഹത്തിന് വഴങ്ങി... അച്ഛന്ഞങ്ങളേം കൊണ്ട് പോയി,,, ആകെ ആദ്യത്തെ കുറച്ചു ഭാഗം കണ്ടു കാണും ഞാന്‍ ... പിന്നീട് ഞാന് ച്ചുനുച്ചിട്ട ചോഴിയുടെ ബ്രാന്ഡ് മ്പാസടര് ആയി മാറി ... എവിടെ പോയാലും എല്ലാരും എന്നോട് ചോദിക്കും നിങ്ങള്ഏതു പടമാ കാണാന്പോയെ... ഞാന്അഹങ്കാരത്തോടെ പറയും... ച്ചുനുച്ചിട്ട ചോഴി !!





Wednesday, December 14, 2011

ആമുഖം


ഒരിക്കല്‍ കൂടി എനിക്ക് ജനിക്കണം... ഞാന്‍ ജീവിച്ച വഴിയിലൂടെ നടക്കണം... ഞാന്‍ കണ്ടിരുന്ന സ്വപ്‌നങ്ങള്‍ വീണ്ടും കാണണം... ഞാന്‍ തിരിച്ചു പോവുകയാണ്.. എന്റെ അമ്മയുടെ ഗര്‍ഭത്തിലേക്കു...


(അമ്മേടെ വയറ്റില്‍ ഞാനാ )
എന്റെ അച്ഛന്‍ എന്നെ കാത്തിരിക്കുന്നു... എന്റെ ചേട്ടന്‍ കൊച്ചനുജത്തിക്ക് വേണ്ടി കളിപ്പാട്ടം ഒരുക്കുന്നു... ഇപ്പോള്‍ അമ്മേടെ അടുത്തല്ല ഏട്ടനെ കിടത്താറു ..... അച്ഛന്‍ അങ്ങ് വാളയാര്‍ ആണ് ... ഇന്നലെ അച്ഛന്‍ അമ്മയ്ക്ക് കത്തയച്ചിരുന്നു ... നമ്മുടെ പൊന്നുമോള്‍ക്ക് സുഖമല്ലേ എന്ന് അച്ഛന്‍ പ്രത്യേകം അന്വേഷിച്ചു ... വയറ്റിലുള്ളത് ഞാന്‍ തന്നെയാണെന്ന് അച്ഛന് ഉറപ്പാണ്‌... അച്ഛന്‍ അടുത്താഴ്ച വരുമത്രേ... അമ്മെ ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ആക്കും... ഞാന്‍ വരാന്‍ പോവാ...